Monday, December 19, 2011

ജീവിതം

ഔദ്യോഗിക ജീവിതത്തിലെ പതിമൂന്നാമാണ്ടിലാണ് മാഹി നവോദയ വിദ്യാലയത്തില്‍ എത്തിപ്പെടുന്നത്.മുകുന്ദന്റെ വരികളിലൂടെ കണ്ടറിഞ്ഞ മയ്യഴിയില്‍ ജീവിക്കുക എന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്.വന്നു ചേര്‍ന്ന ആദ്യനാളുകളില്‍ തന്നെ" അലസരും മടിയരുമായ മയ്യഴിയുടെ മക്കള്‍" എന്ന മുകുന്ദന്റെ വരികള്‍ തികച്ചും ശരിയാണെന്ന് തോന്നി.കവലകളില്‍, കടവരാന്തകളില്‍, ബസ്സ്റ്റോപ്പുകളില്‍ മണിക്കൂറുകളോളം ഒന്നും ചെയ്യാതെ നില്‍ക്കുന്ന, ഇരിക്കുന്ന പുരുഷന്മാര്‍.വൈകുന്നേരങ്ങളിലെ മത്സ്യക്കച്ചവടക്കാരന് മുന്നില്‍ മണിക്കൂറുകളോളം വെറുതെ നോക്കി നില്‍ക്കുന്ന ആളുകള്‍.രാവിലെ മുതലേ മദ്യം മണക്കുന്ന മയ്യഴിയിലെ പുരുഷന്മാരേ കാണുമ്പോഴെല്ലാം വേവലാതിയോടെ ഞാനോര്‍ത്തത് അവരുടേ കുടുംബങ്ങളിലെ സ്ത്രീകളെക്കുറിച്ചായിരുന്നു.
എങ്ങിനെയെന്നറിയില്ല..മകന്റെ/മകളുടെ ക്ളാസ്സ് ടീച്ചറോട് അമ്മമാര്‍ സങ്കടങ്ങളും പ്രശ്നങ്ങളും പറഞ്ഞു തുടങ്ങി."ഓര് എപ്പം കരേലാ..കടലില്‍ പോണില്ല" എന്ന ആവലാതിയ്ക്ക് പോലും എന്റെ ഉറക്കം നഷ്ടപ്പെടുത്താനായി..ഏത് രീതിയില്‍ ഈ സ്ത്രീകളെ സഹായിക്കാനാകും എന്ന ചിന്തയ്ക്കൊടുവില്‍ എന്റെ ഉള്ളില്‍ തെളിഞ്ഞ പരിഹാര മാര്‍ഗ്ഗം ഇവര്‍ക്കെല്ലാം സ്വന്തമായി വരുമാനമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനൊരാളുണ്ടാവുകഎന്നത് പോലും എത്ര വലിയ സാന്ത്വനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഇക്കാലത്താണ് പ്രശസ്ത ചിത്രകാരിയായ രാധ ഗോമതിയുമായി ഒരു സൌഹ്റൂദം ഉണ്ടാകുന്നത്.രാധയുടെ വര്‍ക്ഷോപ്പുകളിലെ, എക്സിബിഷനുകളിലെ സാന്നിധ്യം സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സമ്മാനിച്ചു.തയ്യല്‍കടകളില്‍ മിച്ചം വരുന്ന തുണികള്‍ കൊണ്ട് മനോഹരമായ ബാഗുകള്‍ ഉണ്ടാക്കുന്ന ആശയം രാധയില്‍ നിന്നാണ് എനിക്കു ലഭിച്ചത്.

അങ്ങിനെയാണ്, എന്റെ കുട്ടികളുടെ അമ്മമാര്‍ക്കായി വിവിധതരത്തിലുള്ള തുണിബാഗുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.വിദ്യാലയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഏതൊരു സംരംഭത്തേയും പിന്തുണയ്കുന്ന പ്രിന്സിപ്പലിന്റെ നേതൃത്വവും സഹകരണവും പരിപാടിയെ വന്‍ വിജയമാക്കിതീര്‍ത്തു. മുപ്പത്തഞ്ചോളം സ്ത്രീകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മറ്റെല്ലാം മറന്നു, ആവേശത്തോടെ പങ്കാളികളായി.പലരുടെ ആശയങ്ങള്‍ ഒന്നായപ്പോള്‍ പഴയ കര്‍ട്ടനും പാന്‍റുകളും, ബെഡ് ഷീറ്റുകളുമെല്ലാം മനോഹരങ്ങളായ ബാഗുകളായി മാറി.
മാസത്തിലൊരിക്കല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണം എന്ന്‍ എല്ലാവരും ആവശ്യപ്പെട്ടു.പിരിയുന്നതിന് മുന്പ് അവരെല്ലാം നന്ദി പറഞ്ഞു ,രണ്ടു ദിവസം എല്ലാം മറന്ന്‍ ഇത്രയും സ്ത്രീകളോടൊപ്പം ഒരുമിച്ചിരിക്കാനും പ്രവര്‍ത്തിക്കാനും സാഹചര്യമൊരുക്കിയതിന്.അവരില്‍ പലര്‍ക്കും വീടിന് പുറത്തൊരു ലോകമില്ലായിരുന്നു." എന്റെ വീടിന്റെ ജനല്‍ ഗ്ളാസ്സുകള്‍ പോലും പത്രം കൊണ്ട് ഒട്ടിച്ചു മറച്ചിരിക്കുന്നു എന്ന്‍ ഒരമ്മ സങ്കടപ്പെട്ടു.
ഇന്ന്‍ എനിക്കു വലിയൊരു സന്തോഷത്തിന്റെ ദിവസമാണ്. നാളെ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നു.അതിനു വേണ്ട ഊര്‍ജ്ജവും ധൈര്യവും സാഹചര്യവും സമ്മാനിച്ചത് ടീച്ചറാണ്, അത് കൊണ്ട് ടീച്ചര്‍ തന്നെ ഉദ്ഘാടനം ചെയ്യണം എന്ന്‍ അവര്‍ ആവശ്യപ്പെടുന്നു.ഇപ്പോള്‍ കണ്ണ്‍ നിറയുന്നത് എന്‍റെയാണ്.

Thursday, December 15, 2011

തനിച്ചായി

പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്‍
പ്രാണനെ
പ്രാണന്റെ പ്രാണനെ.

Tuesday, November 29, 2011

പൂത്താങ്കീരികള്‍


കലപില കലപില മിണ്ടി
കൊക്കുകളുരുമ്മി,
തൂവലുകള്‍ തലോടി,
രണ്ടുപേര്‍
നിറവൈവിധ്യങ്ങളില്ല,
ആകാരസൌന്ദര്യമില്ല,
ശബ്ദസൌകുമാര്യവുമില്ല.
എന്നിട്ടും,
അവന് അവളേയും,
അവള്‍ക്ക് അവനേയും പ്രിയം.
എന്റെ നിന്റെ തര്‍ക്കങ്ങളില്ല,
അനുസരിപ്പിക്കലുകളില്ല,
അവഗണനകളുമില്ല.
പറഞ്ഞു തീരാത്ത പ്രണയവും,
പറന്നകലാത്ത സ്നേഹവും മാത്രം.
ജനാലയ്ക്കപ്പുറത്ത് മിണ്ടിക്കൊണ്ടേ
ഇരിപ്പുണ്ട് പൂത്താങ്കീരികള്‍ .

Friday, November 25, 2011

ആശുപത്രി

ആശുപത്രി,
വേദനകളുടെ ഇരുട്ടുമുറികളാണ്,
വേവലാതികളുടെ തീചുമരുകളാണ്,
മരണഗന്ധം പടര്‍ത്തുന്ന ജനാലകളാണ്,
കണ്ണുനീര്‍ ഒഴുകിപ്പരക്കുന്ന തടാകത്തറകളാണ്!!

Thursday, November 17, 2011

ഒസ്യത്ത്

കാല്‍നൂറ്റാണ്ടിന്റ്റെ നുണയ്ക്കപ്പുറം,
തനിച്ചാണെന്ന നേര്.
നേരിലെയ്ക്കേത്തലാണു
ജീവിത ലക്ഷ്യമെങ്കില്‍
ഇനി മരിക്കാം.
എന്റേതായുള്ള ഏകസ്വത്ത്
പ്രാരാബ്ധപ്പാടുള്ള ശരീരം മാത്രം.
എങ്കിലും ഒസ്യത്തെഴുതണം.
തീയില്‍ വയ്ക്കരുത്,
പൊള്ളിക്കുമിളച്ചതാണ് പലകുറി.
കുഴിച്ചിടരുത്,
ചവുട്ടിതാഴ്ത്തപ്പെട്ടിട്ടുണ്ട് പലവട്ടം.
കീറിമുറിച്ച് പഠിച്ചോട്ടെ കുട്ടികള്‍,
പായിലിരിക്കാന്‍ പെണ്‍മക്കളില്ലല്ലോ?

Friday, November 11, 2011

തിരക്കാണ് ചങ്ങാതീ...

തിരക്കാണ് ചങ്ങാതീ...
നഷ്ടങ്ങള്‍ ഓര്‍ക്കുന്നതിന്റെ,
ഓര്‍മ്മകളെ മറക്കുന്നതിന്റെ,
മറവിയെ സ്നേഹിക്കുന്നതിന്റെ,
സ്നേഹത്തെ വെറുക്കുന്നതിന്റെ,
വെറുപ്പിനെ ഭയക്കുന്നതിന്റെ,
ചിന്തയില്‍ വേവുന്നതിന്റെ
തിരക്കാണല്ലോ ചങ്ങാതീ..

Thursday, November 3, 2011

കരയുന്ന വീട്


P´y¤m ¥Pxkj¢l÷y pzU¡½x¯y, Ap¬..

dzn© pkxÇj¡I dU¡i¡l÷p¡i¡× pzU§..

¥PªËyky¯x©, Px»¡ ijµx©

ZyYêKn¡I, Z¢Y¡Kn¡i¡× pzU§..

KpyniªÀy Kkjx© i¨P¡iky©

K¡nyk¡× pzU§..

dU¡i¡l÷Ày© Z¡lpym¢¤U

K¢¼¡Kxk© elËKË¡,dyd¶yky¯x¤Z..

Ap¬ Zxmy¤eðxËy¤©÷ ZY¡eðKl÷y..

Zm pjܧKx¤dxk¡ exnI ¥ZUy..

pzUy¤©÷ KYêzª, P¡ik¡Kny«

iYêUk¡Knxj§, h¢eUixj§..



Wednesday, September 28, 2011

കാന്‍സര്‍

പങ്കാളി പടിയിറങ്ങിയപ്പോള്‍ ,
അവന്റെ സ്നേഹലാളനയാല്‍
വെണ്‍മയാര്‍ന്ന മുലയില്‍
കാന്‍സറിന്റെ കാളിമ.
വരാനിരിക്കുന്നു,
സങ്കടസന്ധ്യകള്‍ ,
ദുരിതതീരങ്ങള്‍ ..
മുലക്കണ്ണ് തിരഞ്ഞിറങ്ങീ,
അവന്റെ കൈവിരലുകളെ.
അവള്‍ക്കറിയാം-
ആ സ്പര്‍ശം മാന്ത്രികവടിയാണെന്ന്.
ചെത്തിക്കളഞ്ഞ മുല
പൊട്ടിക്കിളിര്‍ക്കുമെന്ന്.
കൊഴിഞ്ഞടര്‍ന്ന മുടിയിഴകള്‍
തളിര്‍ത്ത് നീളുമെന്നു.
പക്ഷേ,
അവനിപ്പോള്‍ കൈവിരലുകളില്ലല്ലോ!!

Friday, September 23, 2011

സായം സന്ധ്യ

ചാന്ദ്ര വിരഹങ്ങള്‍
സൂര്യ ഗര്‍ജ്ജനങ്ങള്‍
ഭൂമി സങ്കടങ്ങള്‍
പ്രകൃതി പിണക്കങ്ങള്‍
മനുഷ്യക്കണ്ണുനീര്‍
പകല്‍ കടലില്‍ ചാടി..
പകലിന്റെ മരണമാണ്
സന്ധ്യ..സായം സന്ധ്യ..

Monday, September 19, 2011

കാംപസ്

ക്ളാസ്മുറിയുടെ വിരസത,
കുട്ടികളുടെ കോലാഹലങ്ങള്‍,
കളിക്കളത്തിലെ ആരവങ്ങള്‍,
കിളികളുടെ കലപില,
ക്വാര്‍ട്ടേര്‍സിന്റെ ഇടുക്കങ്ങള്‍,
കടും പച്ച മരങ്ങളുടെ സ്നേഹതണലും...

Saturday, September 17, 2011

കാത്തിരിപ്പ്

കൈവിരലുകള്‍ കോര്‍ത്ത്,
കാലടികള്‍ ചേര്‍ത്ത്,
മനസ്സുകളറിഞ്ഞു,
സ്നേഹത്തേരിലൊരു യാത്ര..

Wednesday, September 14, 2011

ഓര്‍മ്മ

മായ്ച്ചിട്ടും മായ്ച്ചിട്ടും
മനമിതില്‍ മായാതെ..
മറന്നിട്ടും മറന്നിട്ടും
മറവിയായ് ,മറയാതെ...
മണ്ണിന്‍ മണമായ്,
മഞ്ഞിന്‍ തണുപ്പായ്
മഴ തന്‍ നനവായ്,
മരങ്ങള്‍ തന്‍ തണലായ്,
മരണത്തിലും ഓര്‍മ്മയായ് നീ..

Wednesday, September 7, 2011

ഉത്രാടം

വീട് കാത്തിരുന്നു..
തൂത്തു വാരാന്‍,തുടച്ചു മിനുക്കാന്‍
അവള്‍ വരുമെന്ന്..
പൂവൊരുക്കാന്‍, ആറാപ്പൂ വിളിക്കാന്‍
വരാതിരിക്കില്ലെന്ന്..
അടുപ്പ് ,സദ്യയൊരുക്കാന്‍
കാത്തു നിന്നു..
തൃക്കാക്കരപ്പന്റെ മണ്‍രൂപങ്ങള്‍
അരിമാവിന്‍ പൊട്ടിന് കൊതിച്ചു നിന്നു..
തൊടിയിലെ തുംപപ്പൂക്കളും
കരുതി വരാതിരിക്കില്ലെന്ന്..
അവള്‍ക്കു ചെന്ന്‍ ചേരാതിരിക്കാനായില്ല...
വെള്ള പുതച്ച് കിടത്താന്‍ വീടൊരുങ്ങി...


ഓര്‍മ്മയായ് ഓണം..

ഓര്‍മ്മത്താളുകള്‍ പിന്നോട്ട് മറയ്ക്കുമ്പോള്‍, ഇടുക്കിയിലെ ഓണക്കാലത്തിന്നപ്പുറം ചിത്രങ്ങളില്ല..കൊച്ചുടുപ്പിട്ട് ചേട്ടന്നൊപ്പം പൂവിറുത്ത്വിറുത്ത്..കനകാംബരം..നീലക്കോളാമ്പി..വിണ്ട..വാടകവീടിന്റെ മുറ്റത്ത് അമ്മ വരച്ചു തരുന്ന കളങ്ങള്‍..ഭംഗിയോടെ, ശ്രദ്ധയോടെ പൂവിടുന്ന രണ്ടു പേര്‍..നാട്ടില്‍ വരാനാവാത്ത ഓണക്കാലങ്ങളില്‍, ഒരു ചാക്കു നിറയെ സാധനങ്ങളുമായി ഞങ്ങളെ കാണാന്‍ വരുന്ന അമ്മമ്മ.

അമ്മയുടെ തയ്യല്‍ മെഷീന്‍റെ ശബ്ദം താരാട്ടാവുന്ന പാതിരകള്‍!!


നല്ല വിദ്യാഭ്യാസത്തിന്റെ പേരില്‍ ജീവിതം തൃശ്ശുരിലേയ്ക്കു പറിച്ചു നടപ്പെട്ടപ്പോള്‍ ഓണക്കാലങ്ങള്‍കുറെക്കൂടി സുന്ദരമായി.നേരം പുലരുന്നതിന് എത്രയോ മുന്നേ ശീമക്കൊന്ന വേലിക്കപ്പുറത്ത് നിന്നുയരുന്ന ചൂളം വിളിയ്ക്ക് കാതോര്‍ത്ത് കിടന്ന ദിവസങ്ങള്‍..ചേട്ടനും കൂട്ടുകാരും ശിവന്റെ അമ്പലത്തിലെ മതില്‍ ചാടിക്കടന്നു വെള് വെളുത്ത നന്ത്യാര്‍വട്ടപ്പൂക്കള്‍ പറിക്കുമ്പോള്‍ പുറത്തു കാവലായി നിന്ന പാവാടക്കാരി..മുല്ലവള്ളികള്‍ പടര്‍ന്ന ശീമക്കൊന്നകള്‍ അതിരിട്ട കണ്ണംകുളങ്ങരയിലെ വീട്ടുമുറ്റം..പൂ പറിച്ചു തിരിച്ചെത്തുമ്പോഴേയ്ക്കും അമ്മമ്മ ഒരു കോംപാസിന്റെയും സഹായമില്ലാതെ കൃത്യമായ വൃത്തത്തില്‍ ചാണകം മെഴുകിയിട്ടുണ്ടാകും..ചേട്ടന്റെ ഉള്ളിലെ കലാകാരന് നല്ല നിശ്ചയമാണ്, ഏത് പൂവ്, എവിടെ , എങ്ങിനെ ഇടണമെന്ന്..അനിയത്തിക്കുട്ടി ചേട്ടന്റെ നിര്‍ദേശങ്ങള്‍ തെറ്റിക്കാറില്ല..സ്വന്തം വീട്ടുമുറ്റത്തെ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ പിന്നെ അയല്‍വക്കങ്ങളിലേയ്ക്കുള്ള നടത്തമാണ്. ഓരോ പൂക്കളങ്ങളും കണ്ടു, ആരുടേതാണ് ഏറ്റവും നല്ലതെന്നു തര്‍ക്കിച്ച് ..

അമ്മമ്മയ്ക്ക് തിരക്ക്..മുളകും മല്ലിയും ഉണക്കണം..അരി പൊടിച്ച് വറക്കണം..എല്ലാത്തിനും മറ്റമ്മാമ്മ (അമ്മമ്മയുടെ അമ്മ)യുടെ മേല്‍നോട്ടമുണ്ടാകും.. മഞ്ഞള്‍ വെള്ളത്തില്‍ അരിഞ്ഞിട്ട നേന്ത്രക്കായ അകത്തെ മുറിയില്‍ വിരിച്ച പായയില്‍ പ രത്തുന്നത് ഞങ്ങളുടെ ജോലിയാണ്..എത്രയോ നീണ്ട കാര്യപരിപാടിയാണ് ഉപ്പേരി വറവ്?


വിജയദീപം വായനശാലയുടെ മുറ്റത്ത് ഓണദിവസങ്ങളിലെല്ലാം കൈകൊട്ടിക്കളീയുണ്ടാവും..
അന്ന് പാടിയിരുന്ന പാട്ടുകള്‍ ഈണത്തില്‍, താളത്തില്‍ ചൂണ്ടിലുണ്ട് ഇപ്പോഴും.."തൃശ്ശൂര്‍ നിന്നും കിഴക്ക് മാറി നടത്തറയെന്നോരു ദേശമുണ്ടു"..കാമുകന്‍ നടത്തറക്കാരനാണെന്നറിഞ്ഞപ്പോള്‍

ആദ്യം മനസ്സിലേക്ക് വന്നത് ഈ കൈകൊട്ടിക്കളിപ്പാട്ടാണ്..


പനമുക്കിലെ ഓണക്കാലഓര്‍മ്മകളില്‍ മുറ്റത്ത് പൂവിടുന്ന മൂന്നു കുട്ടികളുണ്ട്..വരാന്തയില്‍ നിന്നു അഭിപ്രായം പറയുന്ന അമ്മയുണ്ട്..പൂവിടാനായി പ്രത്യേകം അമ്മ നട്ടു നനച്ചിരുന്ന കാശിത്തുമ്പയും, ചെമ്പരത്തിയും,ചെത്തിയും,കോളാമ്പിയും,സെന്‍റുമല്ലിയും ഉണ്ട്..ഓണം വയ്ക്കാനായുള്ള തുംപപ്പൂവിനായുള്ള യാത്രകളുണ്ട്..ഉത്രാട സന്ധ്യയിലേ, അച്ചന്റെ തൃക്കാക്കരപ്പനെ പൂജിക്കലുണ്ട്.."ഉച്ചത്തില്‍ ആവേശത്തോടെയുള്ള "ആറാപ്പൂ" വിളികളുണ്ട്..

ഓണക്കോടികളും ഓണസദ്യകളും നിറവോടെ തെളിയുന്നുണ്ട്..


വിവാഹശേഷം, ഓണം അടുക്കളയിലെ ജോലിഭാരത്തിന്റേതായി..വയ്ക്കലിന്റെയും വിളമ്പലിന്റെയും മാത്രമായി..ചാനലുകളിലെ ഓണപരിപാടികള്‍ പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതോ എന്ന രോഷത്തിന്റേതായി..തൃക്കാക്കരപ്പനെ ഒരുക്കലും,പൂജിക്കലും,ഓണം വയ്ക്കലുമെല്ലാം ബാധ്യതകളായി.."ആറാപ്പൂ" വിളിക്കാന്‍ കുട്ടികള്‍ ടിവിയുടെ മുന്നില്‍ നിന്നു വരാതെയായി..

ചേട്ടന്റെയും അനിയന്റെയും ഒപ്പം "ആറാപ്പൂ" വിളിച്ച് ആഹ്ളാദിച്ച പാവാടക്കാരി ഉള്ളില്‍ തേങ്ങി..


വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉത്രാടരാത്രിയില്‍ ലഭിച്ചിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ശ്വാനമൂക്കെന്ന് പരിഹസിക്കപ്പെട്ടിരുന്ന മൂക്കിന് അന്യമായി..


ഈ ഓര്‍മ്മകളാണ് ഇപ്പോളെന്‍റെ ഓണാഘോഷം..

Tuesday, August 23, 2011

കരയുന്ന വീട്

ചങ്കിലെ ചോരയൂറ്റി, വീടുണ്ടാക്കി, അവള്‍..
നീളന്‍ വരാന്തയും, നടുമുറ്റവുമുള്ള വീട്..
ചേര്‍ന്നിരിക്കാന്‍, ചാഞ്ഞു മയങ്ങാന്‍
തിണ്ണകളും തൂണുകളുമുള്ള വീട്..
കവിളമര്‍ത്തിക്കരയാന്‍
മണ്‍ചുമരിന്‍ കുളിരുള്ള വീട്..
പക്ഷേ..നടുമുറ്റത്തിന്‍ തുറവിലൂടെ
കൂട്ടുകാരന്‍ പറന്നകന്നു..
അവള്‍, താലിപ്പൊന്നിന്‍റെ തണുപ്പ് വിറ്റ്
തല വയ്ക്കാനൊരു പാളം തേടി!!
വീടിന്റെ കണ്ണീര്‍, ചുമരിലെ
മണ്ണടരുകളായീ..

Monday, August 15, 2011

തിരക്ക്

..തിരക്കിന്റെ തിരകളില്‍,
അലിയുന്നൂ ആധികള്‍!!!
മറന്നുപോം വ്യാധികള്‍..
എന്നിട്ടും തല വയ്ക്കാനോരു
പാളം കാത്തിരിക്കുന്നു.
അണയാറായ തീയുടെ
ആളിക്കത്തലാവാം..

Saturday, June 18, 2011

മഴ

മഴനൂലില്‍ പെയ്തിറങ്ങിയ സ്നേഹം
മഴവിരലാല്‍ തൊട്ടപ്പോള്‍
മരണത്തിന്‍ തണുപ്പ്..

യാത്രയുടെ പച്ചപ്പ്

പ്രിയ ശിഷ്യന്‍ മോഹനും ഭാര്യ വിനീതയ്ക്കും വേണ്ടി ആയിരുന്നു യാത്ര.കുടക്,കാസര്‍ഗോഡ്, മൂകാംബിക- ഒടുവില്‍ വയനാടെന്ന് താല്‍പര്യപ്പെട്ടത് മോഹന്‍. മുന്‍ വിദ്യാര്‍ഥി രഞ്ജിത് മേപ്പാടിയില്‍ റേഞ്ച് ഓഫീസര്‍ ആണെന്നുള്ളതും ഒരു കാരണമായി. കുടുംബത്തോടൊപ്പമല്ലാത്ത സഞ്ചാരങ്ങള്‍ ആസ്വാദ്യമായിത്തുടങ്ങിയത് എന്നു മുതലാണ്? എന്നിട്ടും ഹരിയെ കൂട്ടി, കൂടെ. അവന്‍ മകന്‍ മാത്രമല്ല, സുഹൃത്ത് കൂടിയല്ലേ!!

ഒരു ബോട്ടിങ്ങാവട്ടെ ആദ്യം എന്ന്‍ രഞ്ജിത് പറഞ്ഞപ്പോള്‍ നിരസിക്കാനാവാഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. പക്ഷേ, ബാണാസുരസാഗര്‍ അണക്കെട്ടിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമായി. ഒരൊറ്റ മരമില്ലാത്ത മൊട്ടക്കുന്നിന് മുകളില്‍ ഒരു ഇരണ്ടക്കുഞ്ഞു. അവിടവിടെയായി മുട്ടകളുടെ കൂട്ടങ്ങള്‍. ഇരണ്ടക്കുഞ്ഞിനെ ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ “ ഇനി ഒരു ഫോട്ടോ പോലും എടുക്കേണ്ടതില്ല “ എന്ന ധന്യത ഹരിയ്ക്ക്. ബോട്ടില്‍ നിന്നിറങ്ങി, നടന്നു കയറിയ ഗുഹയും, ഓടപ്പാളികളാല്‍ പണിത വീടും, ചാണകം മെഴുകിയ തറയിലിരുന്നു കുടിച്ച കട്ടന്‍ ചായയും, തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന പെട്റോള്‍മാക്സും കുളിരുള്ള കാഴ്ചകളായി.

സൂചിപ്പാറയിലേക്കുള്ള യാത്രയില്‍ കാടിന്റെ കാവല്‍കഥകളുമായി രഞ്ജിത്തും, ഫോറസ്റ്ററ് വിനോദും കൂട്ട് വന്നു. സഞ്ചാരികളുടെ ബാഹുല്യത്തിലും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരി പോലുമില്ലാതെ, കരയാതെ കാടിനെ കാത്തു സൂക്ഷിക്കാനാവുന്നത് ഇവരുടെ പ്രതിബദ്ധത കൊണ്ടു മാത്രം. രണ്ടു സ്ത്രീകളെ 75 കിലോ മാനിറച്ചിയോടൊപ്പം അറസ്റ്റ് ചെയ്തത്, അറുപതേക്കറ് കൈയേറ്റ ഭൂമി ഒഴിപ്പിച്ചത്—കാട്ടുകഥകള്‍ പിന്നെയും എന്തൊക്കെ?

ഏറ്റവും അവിസ്മരണീയമായത് ചെംബ്രയിലെ താമസം. മുറ്റത്തെ പടുകൂറ്റന്‍ ഞാവലില്‍ നിറയെ കുഞ്ഞു കുഞ്ഞു പഴങ്ങള്‍. കാട്ടുഞ്ഞാവലിന് മാധുര്യമേറും, ചെറുതെങ്കിലും. ഞാവല്‍ചോട്ടില്‍ കുത്തിയിരുന്നപ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ വെളിച്ചം കൊണ്ട് വന്നു. ഭൂമിയില്‍ വെളിച്ചം കൊണ്ടുവന്ന മിന്നാമിനുങ്ങുകളുടെ കഥ പറഞ്ഞ കൂട്ടുകാരന്‍ എവിടെയാണ്? സ്വാദിഷ്ഠമായ വിഭവങ്ങളുമായി രഞ്ജിത്തിന്റെ കുക്ക് വേണുവേട്ടന്‍ എത്തി. ശുഭരാത്രി ആശംസിച്ച് ക്വാര്‍ട്ടേര്‍സിലേയ്ക്ക് മടങ്ങുമ്പോള്‍ പരിസരത്ത് ചുറ്റിനടക്കുന്ന ആറാനക്കൂട്ടത്തെക്കുറിച്ചും, പുലികളെക്കുറിച്ചുമൊക്കെ രഞ്ജിത് ഒട്ടും ഭയപ്പെടുത്താതെ ഭയപ്പെടുത്തി. കാട് അത്രത്തോളമൊരു ലഹരിയായി ഉള്ളിലുള്ളത് കൊണ്ടോ, ജീവിച്ചിരിക്കണം എന്നതില്‍ നിര്‍ബന്ധമില്ലാത്തതിനാലോ ആവാം പേടി തോന്നാതിരുന്നത്.പാതിരാത്രിയില്‍ കാട്ടുപന്നിക്കൂട്ടം വാതിലില്‍ മുട്ടി വിളിച്ചിട്ടും ഭയന്നില്ല. വാതില്‍ തുറന്നില്ലെങ്കിലും.

പണ്ട് റാണിഖേത്തിലെ കാട്ടില്‍ പുലര്‍ച്ച, തനിച്ചിരുന്ന് ഹിമാലയം കണ്ട ഓര്‍മ്മയിലാണ്‍ സൂര്യനുണരും മുന്പേ പുറത്തിറങ്ങിയത്. അങ്ങകലെ, മലനിരകള്‍ക്കിടയില്‍ തിരമാലകളെപ്പോലെ പതഞ്ഞു,പുതഞ്ഞു കോടമഞ്ഞ്. ഒരു നിമിഷം പോലും ആ കാഴ്ചയില്‍ നിന്ന്‍ കണ്ണ് പിന്‍വലിക്കാന്‍ കഴിയായ്കയാല്‍ മറ്റുള്ളവരെ വിളിക്കാനോ, ക്യാമറ എടുക്കാനോ തുനിഞ്ഞില്ല. അവര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും കോടമഞ്ഞ് തിരകള്‍ വെണ്‍പ്രാവുകളായി പറന്നകന്നു തുടങ്ങിയിരുന്നു. എന്റെ ഉള്ളിലെ അഗ്നിച്ചൂടില്‍ കുളിര്‍മഴയായെത്തിയ ഓരോ കാഴ്ചയ്ക്കും രഞ്ജിത്തിന് നന്ദി.

പറഞ്ഞു കേട്ടു പരിചയിച്ച കുറുവാദ്വീപിലൂടെ രാഘവേട്ടനൊപ്പം കാല്‍പാടുകളൊന്നാക്കിയ തീര്‍ഥാടകരായ് മതിമറന്നു നടക്കുമ്പോള്‍ എനിയ്ക്കും ഹരിയ്ക്കും ഒരേ പ്രായം. മറ്റാരുമില്ലാത്ത ഇടങ്ങളിലൂടെ നടക്കുമ്പോള്‍ യാത്ര കൂടുതല്‍ ഹൃദ്യമാവുന്നു. കാടിന്റെ, പുഴയുടെ വശ്യ സൌന്ദര്യം അനുഭവിച്ചു മതിയാകുന്നതാണോ?

തോല്‍പ്പെട്ടി വന്യമൃഗ സങ്കേതത്തിലെ ജീപ്പ് സവാരി മുതുമല യാത്രയെ ഓര്‍മ്മിപ്പിച്ചെങ്കിലും, മുതുമലയേക്കാള്‍ ഗംഭീരമാണ് ഇവിടമെന്ന് തിരിച്ചറിയാന്‍ പാതിവഴി പോലും പിന്നീടേണ്ടി വന്നില്ല. കാണും എന്ന പ്രതീക്ഷ ആന മാത്രമേ തെറ്റിച്ചുള്ളൂ. മാനും, മയിലും, കാട്ടുപന്നിയും, കാട്ടുപോത്തും,കാട്ടുകോഴിയും എല്ലാം ഹാജര്‍ പറഞ്ഞു. സാധാരണ സഞ്ചാരികള്‍ പോകാത്ത വഴികളിലൂടെയായിരുന്നു ഇവിടെയും ഞങ്ങളുടെ യാത്ര. രാഘവേട്ടന്‍ തന്നെ നായകന്‍. ഒടുവില്‍ അയ്യപ്പന്‍പാറ ടവറെത്തി. അത്രയും മുകളിലേയ്ക്ക് കയറാന്‍ വയ്യല്ലോ എന്ന്‍ വ്യസനിച്ച എന്നെ മോഹനാണ് നിര്‍ബന്ധിച്ച് കയറ്റിയത്. കയറി മുകളിലെത്തി ഇല്ലായിരുന്നെങ്കില്‍, നഷ്ടമാകുമായിരുന്നത് എന്തൊരു കാഴ്ച? കടല് പോലെ പരന്ന്‍ കാട്. മരത്തലപ്പുകള്‍ പച്ചയുടെ വൈവിധ്യങ്ങളില്‍. നാലുപാടും,കണ്ണെത്താ ദൂരത്തോളം കാഴ്ചയുടെ പച്ചപ്പ്..മനം നിറഞ്ഞ്, പതഞ്ഞു .....ഞാനെന്നത് അദൃശ്യമായ ആത്മാവായ് മരത്തലപ്പുകള്‍ക്ക് മീതെ പറന്നു നടന്നു.” ഇതിനേക്കാള്‍ വലിയ ഗുരുദക്ഷിണയെന്ത്, രഞ്ജിത് മാഡത്തിന് തരാന്‍?” എന്നു മോഹന്‍. നന്ദി എന്ന രണ്ടക്ഷരത്തില്‍ ഒതുക്കാവുന്നതല്ല എന്റെ മനോവികാരം.

കലാശക്കൊട്ട് തിരുനെല്ലിയിലാക്കാമെന്ന് നിറ്ദദേശിച്ചത് രഞ്ജിത് തന്നെ. ക്ഷേത്ര ദര്‍ശനത്തിന് പുറമേ ആന ദര്ശനവും നടന്നു ആ യാത്രയില്‍. ഞങ്ങള്ക്ക് ആനയെ കാണിച്ചു താരാനായില്ല എന്നെ രാഘവേട്ടന്റെ സങ്കടം തീര്‍ന്നല്ലോ എന്നതായിരുന്നു എന്റെ സന്തോഷം.

മനസ്സ് തൊട്ടറിഞ്ഞ കാഴ്ചകളുടെ നിറവില്‍ അറിയാതെ വന്നു പോകുന്നു വരികളില്‍നന്ദി.മോഹന്,വിനീതയ്ക്ക്,രഞ്ജിത്തിന്,വിനോദിന്,വേണുവേട്ടന്,രാഘവേട്ടന്,പിന്നെ വേണുവേട്ടന്റെ മകന്‍ ശിവദത്തനെന്ന അഞ്ചാമ്ക്ളാസ്സുകാരന്..

Saturday, March 26, 2011

പ്രണയം


ദുഃഖ: സാഗരത്തിനാഴങ്ങളില്‍
നീയെന്നെ തേടിയെത്തി.
നിന്റെ സ്നേഹസ്പര്സത്തിന്‍
മാസ്മരികതയില്‍
എന്റെ സങ്കടമാലകള്‍
വെന്പ്രാവുകലായ്..
സ്നേഹനിരാസത്ത്തിന്‍
മരണമുഖത്ത് നിന്ന്
ഞാനൊഴുകുകയാണ്..
നിന്നില്‍ niranju , പരന്ന്
എന്റെ തോട്ടത്തില്‍ നിറയെ
പ്രണയപ്പുക്കള്‍!!!



Tuesday, March 22, 2011

തിരിച്ചറിവ്

സമയം ഏറെയായി..ഉറക്കമില്ലാത്ത രാത്രികളോന്നില്‍ കോളിങ്ങ്ബെല്‍..മനം തുടിച്ചു..അവന്‍ തിരിച്ചുവന്നു..കഴിഞ്ഞ കാല കാത്തിരിപ്പുകള്‍.. മതി..അവന്‍ വന്നല്ലോ..ഓടിച്ചെന്നു കതകു തുറന്നപ്പോള്‍ ..ഒരാള്‍..ആരോ ഒരാള്‍..ഞാനറിയില്ല ഇയാളെ ..വലിച്ചടച്ച കതകിന്നപ്പുറത്തു എന്റെ സങ്കടങ്ങള്‍ തീര്‍ന്നു..കാരണം ഞാനരിയുന്നവന്‍ ഇവനല്ല..എനിക്കിനി ഒരിക്കലും അവനെ തിരിച്ചറിയില്ല..

Thursday, March 17, 2011

കൊലപാതകം

എന്റെ കന്നീര്‍പ്പുഴയില്‍
അവന്‍ മുങ്ങിച്ചത്തു, അവളും .
മുന്നാം നാള്‍ പൊങ്ങിയത്, പക്ഷെ
അവനോ, അവളോ, അല്ല.ഈ ഞാന്‍!!
ചത്ത്‌ ചീര്‍ത്ത ശരീരം, medical colleginu,
കൊന്നിട്ടും ചാവാത്ത മനസ്സ്
വീണ്ടും അവന്റെ പുറകെ!!!